വാർത്താ മാധ്യമവുമായി ബന്ധപ്പെട്ട ഒരു ലേഖന സമ്പ്രദായമാണ് ഫീച്ചർ. ഒരു വാർത്താലേഖകന്റെ നിരീക്ഷണ പാടവം , വസ്തുതാഗ്രഹണ ശേഷി , വിഷയാവതരണ വൈഭവം ഇവയൊക്കെ ഒരേ അളവിൽ സമജ്ഞസമായി സമ്മേളിക്കേണ്ട ലേഖന സമ്പ്രദായമാണ് ഫീച്ചർ. വ്യക്തി , സംഭവം , സ്ഥലം ഇവയൊക്കെ ഇതിന് വിഷയമാകുന്നു. ചൂടാറാത്ത വാർത്തകൾക്ക് കാലിക പ്രസക്തിയേയുള്ളു. സമഗ്രമായ ഒരു ചിത്രം വാർത്ത വായനക്കാരന് നൽകുന്നില്ല. വാർത്തയുടെ ഭാഗിക വീക്ഷണം എന്ന കുറവ് പരിഹരിക്കാൻ ഫീച്ചറുകൾക്ക് കഴിയുന്നു. അപഗ്രഥനവും , നിഗമനവും ഫീച്ചറുകൾ വാർത്തകളേക്കാൾ സ്വീകാര്യവും സുന്ദരവും ആക്കിത്തീർക്കുന്നു. അവയ്ക്ക് വാർത്തയേക്കാൾ ആയുസ്സും കൂടും. അത് കൊണ്ട് തന്നെ വാർത്താ ലേഖകനെക്കാൾ മികച്ച സർഗ്ഗാത്മക പ്രതിഭ ഒരു ഫീച്ചർ എഴുത്തുകാരന് ആവശ്യമായിത്തീരുന്നു. താൻ ചിത്രീകരിക്കുന്ന വ്യക്തി , വസ്തുത , അഥവാ സ്ഥലം വായനക്കാരുടെ മനസ്സിൽ പതിയുന്ന വിധം വാക്യങ്ങൾ മെനഞ്ഞെടുക്കാനും വായനക്കാരന്റെ മനസ്സ് പിടിച്ചു നിർത്താൻ പറ്റിയ വിധം പാദങ്ങളും ശൈലികളും ഉപയോഗിക്കാനും അയാൾക്ക് കഴിയണം. പരന്ന വായനയും നിരീക്ഷണവും ഓർമ്മശക്തിയും ഉള്ള ആളാണ് ഫീച്ച...
പ്രകൃതിയുടെ ആത്മാവിനെ നേരിട്ടുമനസ്സിലാക്കിയ കവിയായിരുന്നു ജി. ശങ്കരക്കുറുപ്പ്. മനുഷ്യന്റെയും പ്രകൃതിയുടെയും പരസ്പരമുള്ള അതിസൂക്ഷ്മമായ അടുപ്പം ശങ്കരക്കുറുപ്പിൽ അനുഭവവേദ്യമായിരുന്നു. മഹാകവി ജി ശങ്കരക്കുറുപ്പിന്റെ ഏറ്റവും വിഖ്യാതമായ കവിതകളിലൊന്നാണ് ' ഇന്ന് ഞാൻ നാളെ നീ '. ജീവിതത്തിന്റെ അനിവാര്യതയായി തീരുകയാണ് മരണം. മരണത്തിന്റെ സനാതനത്വത്തെ കവി ഈ കവിതയിൽ ആവിഷ്കരിക്കുന്നു. മരണമെന്ന സനാതന സത്യത്തിനു മുമ്പിൽ മനുഷ്യന് മുട്ടുമടക്കുകയെ നിവൃത്തിയുള്ളു. നിയതിയുടെ ഗതിക്കു മുമ്പിൽ നമ്രശിരസ്കരാവുക മാത്രമേ കർത്തവ്യമായുള്ളു. അനുവാചകനെ മരണത്തിന്റെ കനപ്പും തണുപ്പും അനുഭവിപ്പിക്കാൻ പാകത്തിലാണ് അദ്ദേഹം ഈ കവിത രചിച്ചിരിക്കുന്നത്. ആദ്യന്തമില്ലാത്ത ജീവിതം പോലെയുള്ള ഒരു വഴിയിൽ ഏകാകിയായി നിൽക്കുന്ന വക്താവ് പകലൊടുങ്ങുന്ന വേളയുടെ സവിശേഷതകളിൽ മൃത്യുവിന്റെ മുഖഭാവങ്ങൾ കാണുന്നു. പാതവക്കത്തെ മരത്തിന്റെ കരിനിഴൽ പ്രേതം കണക്കെ ക്ഷണത്താൽ വളരുമ്പോൾ , ഏറ്റവും പേടിച്ചരണ്ട ചില ശുഷ്‌കപത്രങ്ങൾ ഞെട്ടറ്റു വീഴുമ്പോൾ , ആസന്ന മൃത്യുവായ നിശ്ചേഷ്ടമാരുതൻ ശ്വാസം...