Skip to main content

Posts

ഫീച്ചറുകളും ലേഖനങ്ങളും

വാർത്താ മാധ്യമവുമായി ബന്ധപ്പെട്ട ഒരു ലേഖന സമ്പ്രദായമാണ് ഫീച്ചർ.  ഒരു വാർത്താലേഖകന്റെ നിരീക്ഷണ പാടവം , വസ്തുതാഗ്രഹണ ശേഷി , വിഷയാവതരണ വൈഭവം ഇവയൊക്കെ ഒരേ അളവിൽ സമജ്ഞസമായി സമ്മേളിക്കേണ്ട ലേഖന സമ്പ്രദായമാണ് ഫീച്ചർ.  വ്യക്തി , സംഭവം , സ്ഥലം ഇവയൊക്കെ ഇതിന് വിഷയമാകുന്നു.  ചൂടാറാത്ത വാർത്തകൾക്ക് കാലിക പ്രസക്തിയേയുള്ളു.  സമഗ്രമായ ഒരു ചിത്രം വാർത്ത വായനക്കാരന് നൽകുന്നില്ല.  വാർത്തയുടെ ഭാഗിക വീക്ഷണം എന്ന കുറവ് പരിഹരിക്കാൻ ഫീച്ചറുകൾക്ക് കഴിയുന്നു.  അപഗ്രഥനവും , നിഗമനവും ഫീച്ചറുകൾ വാർത്തകളേക്കാൾ സ്വീകാര്യവും സുന്ദരവും ആക്കിത്തീർക്കുന്നു.  അവയ്ക്ക് വാർത്തയേക്കാൾ ആയുസ്സും കൂടും.  അത് കൊണ്ട് തന്നെ വാർത്താ ലേഖകനെക്കാൾ മികച്ച സർഗ്ഗാത്മക പ്രതിഭ ഒരു ഫീച്ചർ എഴുത്തുകാരന് ആവശ്യമായിത്തീരുന്നു.  താൻ ചിത്രീകരിക്കുന്ന വ്യക്തി , വസ്തുത , അഥവാ സ്ഥലം വായനക്കാരുടെ മനസ്സിൽ പതിയുന്ന വിധം വാക്യങ്ങൾ മെനഞ്ഞെടുക്കാനും വായനക്കാരന്റെ മനസ്സ് പിടിച്ചു നിർത്താൻ പറ്റിയ വിധം പാദങ്ങളും ശൈലികളും ഉപയോഗിക്കാനും അയാൾക്ക് കഴിയണം.  പരന്ന വായനയും നിരീക്ഷണവും ഓർമ്മശക്തിയും ഉള്ള ആളാണ് ഫീച്ച...
Recent posts

ഇന്ന് ഞാൻ നാളെ നീ - കവിത

പ്രകൃതിയുടെ ആത്മാവിനെ നേരിട്ടുമനസ്സിലാക്കിയ കവിയായിരുന്നു ജി. ശങ്കരക്കുറുപ്പ്.   മനുഷ്യന്റെയും പ്രകൃതിയുടെയും പരസ്പരമുള്ള അതിസൂക്ഷ്മമായ അടുപ്പം ശങ്കരക്കുറുപ്പിൽ അനുഭവവേദ്യമായിരുന്നു.   മഹാകവി ജി ശങ്കരക്കുറുപ്പിന്റെ ഏറ്റവും വിഖ്യാതമായ കവിതകളിലൊന്നാണ് ' ഇന്ന് ഞാൻ നാളെ നീ '.     ജീവിതത്തിന്റെ അനിവാര്യതയായി തീരുകയാണ് മരണം.   മരണത്തിന്റെ സനാതനത്വത്തെ കവി ഈ കവിതയിൽ ആവിഷ്കരിക്കുന്നു.   മരണമെന്ന സനാതന സത്യത്തിനു മുമ്പിൽ മനുഷ്യന് മുട്ടുമടക്കുകയെ നിവൃത്തിയുള്ളു.   നിയതിയുടെ ഗതിക്കു മുമ്പിൽ നമ്രശിരസ്കരാവുക മാത്രമേ കർത്തവ്യമായുള്ളു.   അനുവാചകനെ മരണത്തിന്റെ കനപ്പും തണുപ്പും അനുഭവിപ്പിക്കാൻ പാകത്തിലാണ് അദ്ദേഹം ഈ കവിത രചിച്ചിരിക്കുന്നത്. ആദ്യന്തമില്ലാത്ത ജീവിതം പോലെയുള്ള ഒരു വഴിയിൽ ഏകാകിയായി നിൽക്കുന്ന വക്താവ് പകലൊടുങ്ങുന്ന വേളയുടെ സവിശേഷതകളിൽ മൃത്യുവിന്റെ മുഖഭാവങ്ങൾ കാണുന്നു.   പാതവക്കത്തെ മരത്തിന്റെ കരിനിഴൽ പ്രേതം കണക്കെ ക്ഷണത്താൽ വളരുമ്പോൾ , ഏറ്റവും പേടിച്ചരണ്ട ചില ശുഷ്‌കപത്രങ്ങൾ ഞെട്ടറ്റു വീഴുമ്പോൾ , ആസന്ന മൃത്യുവായ നിശ്ചേഷ്ടമാരുതൻ ശ്വാസം...

ചിത്രകലയും കാവ്യകലയും തമ്മിലുള്ള വ്യത്യാസം

സുകുമാരകലകളുടെയെല്ലാം ലക്ഷ്യം ഒന്നുതന്നെ. സത്യത്തേയും നന്മയേയും സൗന്ദര്യത്തേയും ഏകീകരിക്കുന്ന സംസ്കാരികമൂല്യത്തെ കലാകാരന്റെ വ്യക്തിമുദ്രയോടു കൂടി ഉചിതരൂപങ്ങളിൽ ആവിഷ്കരിക്കുക-  ഇതാണ് അവയുടെയെല്ലാം പരമോദ്ദേശ്യം.   ചിത്രത്തിന്റെ ഭാഷ സ്ഥലത്തിൽ നിലകൊള്ളുന്ന രേഖകളും വർണ്ണങ്ങളുമാണ്. കാവ്യത്തിന്റെ ഭാഷയാകട്ടെ കാലത്തിൽ നിലകൊള്ളുന്ന അർത്ഥവത്തായ ശബ്‌ദസമൂഹമാണ്. കാവ്യം ഏതെങ്കിലുമൊരു ഭാഷയിൽ കുടുങ്ങിക്കിടക്കുന്നതു കൊണ്ട് ആ ഭാഷ സംസാരിക്കുന്ന ആളുകൾക്കുമാത്രമേ അതു പ്രയോജനെപ്പെടുന്നുള്ളു. എന്നാൽ ചിത്രകാരന്റെ ഭാഷ സാർവ്വജനീനമാണ്. കണ്ണുള്ളവർക്കെല്ലാം അതു നിഷ്പ്രയാസം ഗ്രഹിക്കാം.   ഉപകരണവിശേഷംകൊണ്ടു ചിത്രകലയ്ക്കു സംഭവിച്ചിട്ടുള്ള ഒരു ന്യൂനത കാലപരിമിതിയാണ്. ഒരേയൊരു നിമിഷം മാത്രമേ ഒരു ചിത്രത്തിൽ പ്രകാശിപ്പിക്കുവാൻ നിവൃത്തിയുള്ളൂ. കവിക്കു കാലപാരതന്ത്ര്യമില്ലാത്തതുകൊണ്ട് , ഒരു കഥ ആദ്യം‌മുതൽ അവസാനംവരെ കാലക്രമത്തിലോ മറിച്ചോ പ്രതിപാദിക്കുവാൻ അയാൾക്കു പൂർണ്ണസ്വാതന്ത്ര്യമുണ്ട്. എന്നാൻ ചിത്രകാരന് ആ കഥയിലുള്ള ഒരു വിശിഷ്ടനിമിഷത്തിലെ അനുഭവം മാത്രം തിരഞ്ഞെടുക്കുകയേ നിർവ്വാഹമുള്ളൂ. നൈമിഷികമായതിന...

മാമ്പഴം കവിത ആസ്വാദനം

ഗ്രാമജീവിതത്തിന്റെ നന്മവഴികളിലൂടെ ജീവിത യാഥാര്‍ഥ്യങ്ങളെ ചിത്രീകരിച്ച പ്രശസ്തനായ മലയാള കവിയാണ് വൈലോപ്പിള്ളി ശ്രീധരമേനോന്‍.   ഗ്രാമീണ ജീവിതത്തെ ഇത്ര മനോഹരമായി മലയാളിക്ക് പരിചയപ്പെടുത്തിയ മറ്റൊരു കവി ഇല്ലെന്നു പറയാം.    വൈലോപ്പിള്ളിയെക്കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം നമ്മുടെ മനസില്‍ ഓടിയെത്തുന്നത് മാമ്പഴം എന്ന കവിതയിലെ വരികളാണ്.   കവിത അവസാനിക്കുമ്പോഴേക്കും അതിന്റെ അന്തസത്ത ദു:ഖപര്യവസായിയായ കഥ വായിച്ച പ്രതീതിയേ ഉണ്ടാവൂ.   വാത്സല്യനിധിയായ മകന്റെ വേര്‍പാടിന്റെ വേദനയില്‍ നീറുന്ന മാതാവിന്റെ ഹൃദയഭേദകമായ തേങ്ങലുകളാണ് മാമ്പഴം എന്ന കവിതയില്‍ നിഴലിക്കുന്നത്.  വീട്ടുമുറ്റത്തെ തൈമാവിൽ നിന്ന് ആദ്യത്തെ മാമ്പഴം വീഴുന്നതു കാണുന്ന അമ്മ നാലുമാസം മുമ്പ് ആ മാവ് പൂത്തുതുടങ്ങിയപ്പോൾ തന്റെ മകൻ ഒരു പൂങ്കുല പൊട്ടിച്ചെടുത്തതും താൻ ശകാരിച്ചതും ഓർക്കുന്നു.  "മാങ്കനി വീഴുന്നേരം ഓടിച്ചെന്നെടുക്കേണ്ടോൻ , പൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേ"  എന്ന അമ്മയുടെ ശകാരം കുഞ്ഞിനെ സങ്കടപ്പെടുത്തുകയും കളങ്കമേശാത്ത അവന്റെ കണ്ണിനെ കണ്ണുനീർത്തടാകമാക്കുകയും ചെയ്തിരുന്നു. മാങ്കനി പെറു...